കാസര്‍കോട്: ജില്ലയില്‍ റെയില്‍പാളത്തില്‍ കുട്ടികള്‍ കല്ലുവെക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒരു മാസത്തിനിടയില്‍ ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പടന്നക്കാട് റെയില്‍ പാളത്തില്‍ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയും ചെറിയ ജെല്ലി കല്ല് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഏഴ് വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളെയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി.
റെയില്‍വേ പാളത്തില്‍ കല്ല് കൊണ്ടുവെച്ചത് ട്രെയിൻ ചക്രങ്ങള്‍ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാനാണെന്നാണ് കുട്ടികള്‍ നല്കിയ മൊഴി. ചെറിയ കുട്ടികളായതിനാല്‍ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം നെല്ലിക്കുന്ന് പള്ളത്തും കളനാടും റെയില്‍പാളത്തില്‍ കല്ലുകള്‍ വച്ചത് ചെറിയ കുട്ടികളാണ്. അതുപൊലെ ഇമ്പാല് ഗേറ്റില്‍ പന്ത്രണ്ട് വയസുള്ള കുട്ടികളാണ് സമാനമായ പ്രവര്‍ത്തി നടത്തിയത്. റെയില്‍പാളത്തിന് സമീപത്തുള്ള വീടുകളില്‍ ഇതിനുള്ള ബോധവത്ക്കരണം നടത്തുമെന്നും പോലീസ് പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കുട്ടികളാണെന്ന പരിഗണന നല്‍കില്ലെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.