കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാൻ ചൈന തയാറാകണമെന്ന് ലോകാരോഗ്യ സംഘടന,

കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാൻ ചൈന തയാറാകണമെന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്‌.ഒ ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ്.

കൊവിഡ് ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിന് വീണ്ടും വിദഗ്ദ്ധ സംഘത്തെ ചൈനയിലേക്ക് അയയ്ക്കാൻ സംഘടന തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ചൈനയുടെ ഭാഗത്ത് നിന്ന് പൂര്‍ണ സഹകരണം വേണമെന്നും ഉഭയകക്ഷി ചര്‍ച്ചകളില്‍ രാജ്യങ്ങള്‍ ഇക്കാര്യം ചൈനയോട് ഉന്നയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപാണ് കൊവിഡിനെ ഡബ്ല്യു.എച്ച്‌.ഒ ‘ മഹാമാരി”യായി പ്രഖ്യാപിച്ചത്. 

2021ല്‍ ഡബ്ല്യു.എച്ച്‌.ഒയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ മഹാമാരിക്കിടയാക്കിയ കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് ഒരു മൃഗത്തിലേക്കും അവിടെ നിന്ന് മനുഷ്യനിലേക്കും പടര്‍ന്നെന്ന നിഗമനത്തിലെത്തിയെങ്കിലും സാധുവായ തെളിവുകള്‍ നിരത്താനായില്ല. ഇതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണം. 2019ല്‍ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് കൊവിഡ് കേസുകള്‍ ആദ്യം കണ്ടെത്തിയത്.

ഇവിടത്തെ ഹ്വനാൻ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ഇവിടെ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താൻ ചൈന അന്താരാഷ്ട്ര ഗവേഷകരോട് സഹകരിക്കുന്നില്ല. വൈറസ് വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബില്‍ നിന്ന് അബദ്ധത്തില്‍ ചോര്‍ന്നതാകമെന്നതടക്കം സിദ്ധാന്തങ്ങളും നിലവിലുണ്ട്. വൈറസ് വുഹാൻ ലാബില്‍ നിന്ന് പുറത്തുകടക്കാനുള്ള സാദ്ധ്യത തള്ളാനാകില്ലെന്ന് ഡബ്ല്യു.എച്ച്‌.ഒയും മുമ്ബ് വ്യക്തമാക്കിയിരുന്നു. 

അതിമാരക വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ചൈനയിലെ ഏക ലാബും ലോകത്തെ ഏതാനും ചില ലാബുകളില്‍ ഒന്നുമാണ് ഇത്. ബയോസേഫ്‌റ്റി ലെവല്‍ -4 വിഭാഗത്തില്‍പ്പെട്ട ( BSL – 4 അപകടനിരക്ക് ഏറ്റവും ഉയര്‍ന്ന ജൈവഘടകങ്ങള്‍ ) വൈറസുകളെയും ബാക്‌ടീരിയകളെയും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ചൈനയിലെ ആദ്യത്തെ ലാബ് ഇതാണ്. 

സാര്‍സ് രോഗത്തിന് (SARS – സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) കാരണമായ കൊറോണ വൈറസുകളില്‍ ഇവിടെ പഠനങ്ങള്‍ നടത്തിയിരുന്നു. ഇവയില്‍ ജനിതക വ്യതിയാനം വരുത്തിയാണ് കൊവിഡിനെ സൃഷ്ടിച്ചതെന്നും ഒരു വിഭാഗം വാദിച്ചിരുന്നു. ചൈനീസ് മിലിട്ടറിയുടെ ജൈവായുധ ഗവേഷണ പദ്ധതി ഇവിടെ നടന്നെന്നും പ്രചാരണമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !