ഭോപ്പാല്‍: രാജസ്ഥാനില്‍ യുവതിയെ നഗ്നയാക്കി മര്‍ദിക്കുകയും റോഡിലൂടെ നടത്തുകയും ചെയ്തതായി പരാതി. പ്രതാപ്ഗഢ് ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പ്രതിയുടെ ക്രൂരതയെന്ന് പൊലീസ് പറയുന്നു. വിവാഹിതയായിട്ടും മറ്റൊരു പുരുഷനൊപ്പം താമസിച്ചുവരികയായിരുന്ന യുവതിയെ ഭര്‍തൃവീട്ടുകാര്‍ തട്ടിക്കൊണ്ടുവന്ന് ഗ്രാമത്തില്‍ എത്തിച്ച് മര്‍ദിക്കുകയും നഗ്നയാക്കി പരേഡ് നടത്തുകയും ചെയ്യുകയായിരുന്നെന്ന് രാജസ്ഥാന് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര പറയുന്നു.
സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. വിചാരണ അതിവേഗ കോടതിയില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസില്‍ അന്വേഷണം നടത്തുന്നതിനായി ആറംഗ സംഘം രൂപീകരിച്ചു.
അതേസമയം സംഭവത്തില്‍ സര്‍ക്കാരിനേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധി അശോക് ഗെഹ്ലോട്ടിന്റെ രാജി ആവശ്യപ്പെടണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി എംപി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷ നീക്കമെന്നാണ് വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.