തൊടുപുഴ :ഓണത്തിനോ ടനുബന്ധിച്ച്, തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസ് പരിധിയിലുള്ള വിവിധ കള്ളുഷാപ്പുകളിൽ നിന്ന് തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മാസപ്പടി വാങ്ങുന്നുവെന്നും ഷാപ്പുകളിൽ നിന്നും സമാഹരിച്ച തുക കള്ളുഷാപ്പ് കോൺട്രാക്ടറായ സജീവ് എന്നയാൾ കൈമാറുമെന്നുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ-
ഇന്ന് തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസിൽ ഇടുക്കി വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത 1,05,000 /- രൂപയുമായി സജീവിനെ (58 പടിക്കപ്പറമ്പിൽ വീട് കോളപ്ര കുടയത്തുർ ) പിടികൂടി.
ഇയാളുടെ കൈവശം കാണപ്പെട്ട പണം ഓണത്തിന് ഉദ്യോഗസ്ഥൻമാർക്ക് കൊടുക്കുവാനായി വിവിധ കള്ള് ഷാപ്പുകളിൽ നിന്നും ശേഖരിച്ച തുകയാണെന്ന് കരുതുന്നതായി വിജിലൻസ് അധികാരികൾ പറയുന്നു..പണം പിടിച്ചെടുത്തതിനെ തുടർന്ന് തൊടുപുഴ എക്സ്സൈസ് റേഞ്ച് ഓഫീസിലും തുടർന്ന് കോൺട്രാക്ടർ സജീവിന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പുകളിലും വിജിലൻസ് സംഘം പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.