ഡബ്ലിൻ :ആഗ്നസ് കൊടുങ്കാറ്റ് കരയിലേക്ക് അടുക്കുന്നതിനാൽ അയർലണ്ടിന്റെ തെക്ക് ഭാഗത്തുള്ള എട്ട് കൗണ്ടികളിൽ ഓറഞ്ച് അലർട്ടുകൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
രാവിലെ 7 മണി മുതൽ, മൺസ്റ്ററിലും ലെയിൻസ്റ്ററിലും യെല്ലോ വിൻഡ് അലേർട്ട് പ്രാബല്യത്തിൽ വന്നു. കാർലോ ഡബ്ലിൻ, കിൽകെന്നി, വെക്‌സ്‌ഫോർഡ്, വിക്ലോ, കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും മുന്നറിയിപ്പും ഉണ്ടായിരുന്നു.ഈ രണ്ട് മുന്നറിയിപ്പുകളും അർദ്ധരാത്രി വരെ നിലനിൽക്കും.രാവിലെ 9 മുതൽ രണ്ട് ഓറഞ്ച് അലർട്ടുകളും പ്രാബല്യത്തിൽ വന്നു.
കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ശക്തമായ മഴയെ തുടർന്നുള്ള ഓറഞ്ച് അലർട്ട് ഉച്ചകഴിഞ്ഞ് 3 മണി വരെ നിലനിൽക്കും. അതേസമയം കാർലോ, കിൽകെന്നി, വെക്‌സ്‌ഫോർഡ്, വിക്ലോ, കോർക്ക്, കെറി, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ വൈകുന്നേരം 5 മണി വരെ സമാനമായ മുന്നറിയിപ്പ് ഉണ്ടായിരിക്കും.
ബാധിത പ്രദേശങ്ങളിൽ ഇടയ്ക്കിടെ തീവ്രമായ മഴയും ഉണ്ടാകും. യുകെ മെറ്റ് ഓഫീസ് ആറ് കൗണ്ടികൾക്ക് യെല്ലോ വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്. ബുധനാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച രാവിലെ 7 വരെ നീണ്ടുനിൽക്കും.ബുധനാഴ്ച ഭൂരിഭാഗവും ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും നിലവിലുണ്ടാകും. തെക്കൻ തീരത്ത് രാവിലെ 9 മുതൽ വൈകിട്ട് 7 വരെ ഓറഞ്ച് മുന്നറിയിപ്പ് നൽകും.എല്ലാ ഐറിഷ് തീരങ്ങളിലും ഐറിഷ് കടലിലും യെല്ലോ ഗെയ്ൽ മുന്നറിയിപ്പ് രാവിലെ 7 മുതൽ അർദ്ധരാത്രി വരെ തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.