ഡല്‍ഹി: യാത്രക്കിടെ വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാൻ ശ്രമിച്ചയാള്‍ പിടിയില്‍.ഗുവാഹത്തി-അഗര്‍ത്തല ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ത്രിപുര സ്വദേശി ബിശ്വജിത് ദേബത്ത് (41)ആണ് പിടിയിലായത്. യാത്രക്കിടെ ഇയാള്‍ വിമാനത്തിലെ യാത്രക്കാരുമായും ജീവനക്കാരുമായും വഴക്കിട്ട ശേഷം താഴേയ്ക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു.
വിമാനം ലാന്റ് ചെയ്തയുടൻ പ്രതിയെ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതിയ്ക്ക് വിഷാദരോഗമുള്ളതായി മനസ്സിലായെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്രൂ അംഗങ്ങളും മറ്റ് യാത്രക്കാരും ഇടപെട്ടാണ് ചാടാനുള്ള ശ്രമത്തില്‍ നിന്ന് ഇയാളെ തടഞ്ഞത്. തുടര്‍ന്ന് വിമാനം അഗര്‍ത്തലയില്‍ ഇറക്കിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.