ബിഹാർ: പട്നയില്‍ ദളിത് യുവതിയെ വിവസ്ത്രയാക്കി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. സ്ത്രീ കടമായി വാങ്ങിയ 1500 രൂപ തിരിച്ചുകൊടുത്തിരുന്നെങ്കിലും ഇനിയും തുക വേണമെന്നാവശ്യപ്പെട്ടാണ് പ്രമോദ് സിംഗും അയാളുടെ മകൻ അൻഷുവും ചേര്‍ന്ന് യുവതിയെ ആക്രമിച്ചത്.
യുവതി മാസങ്ങള്‍ക്ക് മുൻപ് 1500 രൂപ പ്രമോദ് സിങില്‍ നിന്നും കടം വാങ്ങിയിരുന്നു. അത് പലിശ സഹിതം തിരിച്ചു നല്‍കുകയും ചെയ്തു. അതിനു ശേഷവും പ്രമോദ് സിംഗ് പണമാവശ്യപ്പെട്ടു. നല്കാൻ യുവതി വിസമ്മതിക്കുകയും ചെയ്തു.
യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. യുവതി നേരത്തെ തന്നെ ഭീഷണിയുടെ കാര്യം പോലീസിനെ അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല എന്നും യുവതി പറയുന്നു.
സംഭവത്തെ തുടര്‍ന്ന് യുവതി താമസിക്കുന്ന ഗ്രാമത്തിലെ ജനങ്ങള്‍ കുറ്റവാളികള്‍ക്കെതിരെ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് സംഘടിച്ച് കഴിഞ്ഞു. എന്നാല്‍ കുറ്റവാളികളായ പ്രമോദ്സിങ്ങും മകനും എവിടെയാണെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.