ന്യൂഡൽഹി: രാജ്യത്ത് 23 സൈനിക് സ്കൂളുകൾ കൂടി പങ്കാളിത്ത അടിസ്ഥാനത്തിൽ തുടങ്ങാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുമതി നൽകി.
നിലവിൽ രാജ്യത്ത് 33 സ്‌കൂളുകൾ പങ്കാളിത്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. എൻജിഒകൾ, സ്വകാര്യ സ്കൂളുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക സ്കൂളുകൾ ആരംഭിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.അതത് വിദ്യാഭ്യാസ ബോർഡുകളുമായുള്ള അഫിലിയേഷൻ പുറമെ, സൈനിക് സ്‌കൂൾസ് സൊസൈറ്റിയുടെ കീഴിൽ കൂടിയായിരിക്കും ഇത്തരത്തിലുള്ള പുതിയ സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് സൈനിക സ്‌കൂളുകളുടെ പ്രധാന ഉദ്ദേശം.
വിദ്യാർത്ഥികൾക്ക് സായുധ സേനയിൽ ചേരുന്നത് ഉൾപ്പെടെ മികച്ച തൊഴിൽ അവസരങ്ങളും ഇതുവഴി ലഭിക്കും. ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷയിലൂടെ ഈ സ്‌കൂളുകളിലേക്ക് പ്രവേശനം നേടാം.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.