തിരുവനന്തപുരം:കാമുകിയായ യുവതിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോകാൻ ശ്രമിച്ചത് രാഷ്ട്രീയ സംഘർഷമായി മാറി. കാമുകനൊപ്പമെത്തിയ സുഹൃത്തുക്കളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് അടുത്ത ദിവസം യുവാവിനൊപ്പമുണ്ടായിരുന്നയാളുടെ വീടിനു നേരേയും ആക്രമണമുണ്ടായി. യുവാവിനൊപ്പം എത്തിയവരെല്ലാം സി.പി.എം. അനുഭാവികളും തടഞ്ഞവര്‍ ബി.ജെ.പി. അനുഭാവികളുമായതോടെ ഒടുവില്‍ വിഷയം രാഷ്ട്രീയമായി മാറി.
ശനിയാഴ്ച രാത്രിയാണ് ആനയറ കിളിക്കുന്നിലെ ഓട്ടോഡ്രൈവറുടെ മകളെ കണ്ണമൂല സ്വദേശിയായ യുവാവ് വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുപോകാനെത്തിയത്. ഇതു കൈയാങ്കളിയിലും സംഘര്‍ഷത്തിലുമെത്തി. തുടര്‍ന്ന് യുവാവിനൊപ്പമുണ്ടായിരുന്ന സി.പി.എം. പ്രാദേശിക നേതാവിന്റെ വീട്ടില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ എത്തി ആക്രമണം നടത്തി. വീട്ടുടമ നല്കിയ പരാതിയില്‍ നാല് ബി.ജെ.പി. പ്രവര്‍ത്തകരെ പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഞായാറാഴ്ച രാത്രി ബി.ജെ.പി. നേതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പോലീസ് വഴങ്ങിയില്ല. സംഭവം അറിഞ്ഞ് നൂറോളം ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ തടിച്ചുകൂടി. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.