നെടുങ്കണ്ടം;തോട്ടം തൊഴിലാളികളുമായി പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവർക്ക് കേരള തമിഴ്നാട് അതിർത്തിയിൽ ക്രൂര മർദനം. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കമ്പംമെട്ടിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തമിഴ്നാട്ടിൽ നിന്നും തോട്ടം മേഖലയിലേക്ക് തൊഴിലാളികളുമായെത്തിയ വാഹനം ജോലി കഴിഞ്ഞ് വൈകിട്ട് തമിഴ്നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഡ്രൈവർക്ക് നേരെ ആക്രമണമുണ്ടായത്.തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനം ഹോൺ മുഴക്കി മറ്റൊരു വാഹനത്തിന്റെ മുന്നിൽ കയറാൻ ശ്രമിച്ചു. ഇതോടെ മുൻപിൽ സഞ്ചരിച്ചിരുന്ന വാഹനത്തിലെ യാത്രികർ തൊഴിലാളികളുടെ വാഹനം തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചു.
മർദിച്ചവർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു.
അതിനിടെ, തമിഴ്നാട്ടിൽ നിന്നും എത്തിയ തൊഴിലാളി സ്ത്രീകളോട് മോശമായി പെരുമാറി എന്ന രീതിയിൽ വാട്സാപ്പിൽ വ്യാജ സന്ദേശം പരത്തിയത് ഭീതിയുണ്ടാക്കി. ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ തമിഴ്നാട്ടിലും പ്രതിഷേധം ഉയർന്നു.
കേരള വാഹനങ്ങൾ തടയാൻ ആഹ്വാനം ഉണ്ടായിരുന്നു. കമ്പംമെട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനാൽ പ്രക്ഷോഭ പരിപാടികളിൽ നിന്നും പിൻമാറുന്നതായി പ്രാദേശിക നേതാക്കൾ വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.