ഇടുക്കി:അടിമാലിയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറുകണ്ടത്തിൽ ശ്രീദേവി (27) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന വാളറ കമ്പിലൈൻ പുത്തൻപുരയ്ക്കൽ രാജീവിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. രാജീവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.
വീട്ടുടമ വാടക സംബന്ധിച്ച കാര്യം പറയാൻ ശ്രീദേവിയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. ഈ നമ്പറിലേക്കു രാജീവ് തിരിച്ചുവിളിച്ച് ശ്രീദേവി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അറിയിച്ചു. വീട്ടുടമ വിവരം പൊലീസിൽ അറിയിച്ചു. തുടർന്നാണ് പൊലീസെത്തിയത്.
ശ്രീദേവി ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ ഷാൾ മുറിച്ചു രക്ഷപ്പെടുത്താൻ നോക്കിയെന്നും മരിച്ചെന്നു ബോധ്യപ്പെട്ടതോടെ കട്ടിലിൽ കിടത്തുകയായിരുന്നുവെന്നും രാജീവ് മൊഴി നൽകി. പോസ്റ്റ്മോർട്ടത്തിൽ തൂങ്ങിമരണം സ്ഥിരീകരിച്ചെങ്കിലും മരണകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ ക്ലീറ്റസ് ജോസഫ് പറഞ്ഞു.
പൊലീസ് സംഘം സ്ഥലത്തു എത്തുന്നതിന് മുൻപേ യുവതിയുടെ ഒപ്പം താമസിച്ചിരുന്ന ആൺ സുഹൃത്ത് യുവതിയെ താഴെയിറക്കിയിരുന്നു. ഇതോടെയാണ് അയൽവാസികൾ സംശയം അറിയിച്ചത്. അടിമാലി പൊലീസും ഇടുക്കി ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. തെളിവുകൾ ശേഖരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.