കോട്ടയം;കോട്ടയം ടൗണിലും കോടിമതയിലും മാരക പുകയില ഉല്പന്നമായ ഹാൻസ് പായ്ക്കറ്റുകൾ വില്പന നടത്തിവന്ന ഹരിയാന സ്വദേശിയും മൂലേടത്ത് വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ദേവേന്ദർ സിംഗ് (40) നെ കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ P Y ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇയാളിൽ നിന്നും 20 കിലോ ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു. വിപണിയിൽ മൂന്ന് ലക്ഷം രൂപ വില വരുന്ന പുകയില ഉല്പന്നങ്ങളാണിത്.
ഇയാളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കോട്ടയം ടൗണിലും കോടി മത ഭാഗത്തും മഫ്തിയിൽ നിരീക്ഷണം നടത്തിവരുകയായിരുന്നു. അന്യ സംസ്ഥാനക്കാർ താമസിക്കുന്ന കോളനികളിലും ലേബർ ക്യാമ്പുകളിലും നടത്തിയ റെയ്ഡിനെ തുടർന്നാണ് ഹരിയാന സ്വദേശിയായ ഹാൻസ് മൊത്തക്കച്ചവടക്കാരന്റെ വിവരം ലഭിച്ചത്. ഇയാളുടെ നിർദ്ദേശപ്രകാരം എക്സൈസുകാർ കോട്ടയം ടൗണിലുള്ള പാൻ ഷോപ്പിൽ ആവശ്യക്കാരായി എത്തുകയും ആളറിയാതെ എക്സൈസുകാർ ക്ക് ഹാൻസ് നൽകുകയുമായിരുന്നു.വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അമ്പിളി KG, സോണിയ P V എന്നിവർ പങ്കെടുത്തു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.