തിരുവനന്തപുരം :പൂവാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ വിമുക്തഭടൻ അതിക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കി.
വ്യാഴാഴ്ച സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ കുട്ടികള്‍ അതിക്രമ വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാത്രിയോടെ തന്നെ പ്രതിയായ മുൻ സൈനികൻ ഷാജിയെ പോലീസ് പിടികൂടി. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.കുട്ടികളുടെ കുടുംബത്തിന്റെ ദാരിദ്രം മുതലെടുത്താണ് ഇയാള്‍ സഹോദരങ്ങളെ പീഡനത്തിനിരയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഷാജിയുടെ വീട്ടില്‍ കുടുംബം നേരത്തേ വാടകയ്ക്ക് കഴിഞ്ഞിരുന്നു. ഈ പരിചയം മുതലെടുത്താണ് അമ്മയും അച്ഛനും ഇല്ലാത്ത സമയത്ത് ഇയാള്‍ കുട്ടികളുടെ വീട്ടിലെത്തിയിരുന്നത്. സ്കൂളിലെ കൗണ്‍സിലിങ്ങില്‍ കുട്ടികള്‍ നേരിട്ട അതിക്രമം തുറന്ന് പറയുകയായിരുന്നു.
പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളുടെ ശരീരത്തില്‍ കുത്തിവച്ചതെന്ന് തോന്നിപ്പിക്കുന്ന പാടുകളുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇയാള്‍ കുട്ടികള്‍ക്ക് ലഹരി കുത്തിവച്ചിട്ടുണ്ടോ എന്നതടക്കം വിശദമായ പരിശോധനയിലൂടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മറ്റ് സ്ത്രീകളുമായും കുട്ടികളുമായുമുള്ള തന്റെ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങള്‍ പ്രതി പീഡനത്തിനിരയായ കുട്ടികളെ കാണിച്ചുവെന്നും കൗണ്‍സിലിങ്ങില്‍ കുട്ടികള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
കുട്ടികളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സമയമെടുത്ത് വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇവരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. മറ്റാരെങ്കിലും അതിക്രമം നേരിട്ടിട്ടുണ്ടോ എന്നറിയാൻ കുട്ടികളുടെ സുഹൃത്തുക്കളുടെ കൂടി മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.