തിരുവനന്തപുരം: അര്‍ബുദ രോഗിക്ക് വീടു നിര്‍മ്മിക്കാൻ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് സംഘം പിടികൂടി.വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി മലയിൻകീഴ് മച്ചേല്‍ സ്വദേശി വി.ജി.ഗോപകുമാറിനെയാണ് വിജിലൻസ് സ്പെഷല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് പിടികൂടിയത്.
ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കുന്നതിനാണ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. വെള്ളനാട് മുണ്ടേല സ്വദേശിനിയും അര്‍ബുദരോഗിയായ ഭര്‍ത്താവും ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കാനായി ടിപ്പര്‍ ലോറി ഉടമകളുടെ സഹായം തേടി. അനുമതിക്ക് പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോഴാണ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ഈ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് നാലു മണിയോടെ സൈറ്റ് കാണാൻ എത്തിയ സെക്രട്ടറി ഇടനിലക്കാരനെ കാറില്‍ കയറ്റി കൂവക്കുടിയിലെത്തി. കാറില്‍ പണം വച്ച ഇടനിലക്കാരനെ ഇവിടെ ഇറക്കി കാറുമായി ഗോപകുമാര്‍ മടങ്ങി. പിന്തുടര്‍ന്ന വിജിലൻസ് സംഘം കാട്ടാക്കട ജംക്ഷനില്‍ വച്ച് കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു. വിജിലൻസ് എസ്പി വി.അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.