അഞ്ചു സെഷന്‍സ് കോടതികള്‍ക്ക് കൊലക്കേസ് വിചാരണ മാത്രം,

കൊച്ചി: അടുത്ത ഒരു വര്‍ഷത്തേക്ക് അഞ്ചു സെഷൻസ് കോടതികള്‍ക്ക് കൊലക്കേസുകളുടെ വിചാരണച്ചുമതല മാത്രം നല്‍കാൻ തീരുമാനം.

തിരുവനന്തപുരത്തെ രണ്ട് അഡീ. സെഷൻസ് കോടതികള്‍, കൊല്ലം, തൃശൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെ ഓരോ അഡീ. സെഷൻസ് കോടതികള്‍ എന്നിവക്കാണ് ഈ ചുമതല നല്‍കുക. സംസ്ഥാനത്തെ കൊലക്കേസുകളുടെ വിചാരണ അനന്തമായി നീളുന്ന ഗൗരവമേറിയ സാഹചര്യം കണക്കിലെടുത്ത് സെഷൻസ് കോടതികള്‍ക്ക് ഹൈകോടതി ടാര്‍ഗറ്റും നിശ്ചയിച്ചു. 

ഇത് സംബന്ധിച്ച്‌ ഹൈകോടതിയിലെ ജില്ല ജുഡീഷ്യറി രജിസ്ട്രാര്‍ പി.ജി. വിൻസെന്റ് പ്രിൻസിപ്പല്‍ ജില്ല ജഡ്‌ജിമാര്‍ക്ക് ഔദ്യോഗിക നിര്‍ദേശം നല്‍കി. വിചാരണ കാത്തുകിടക്കുന്ന 1900 കൊലക്കേസുകളില്‍ ഒന്നര പതിറ്റാണ്ട് പഴക്കമുള്ളവ 15 എണ്ണമുണ്ട്. 

100 കേസുകള്‍ ഒരു പതിറ്റാണ്ടുവരെയും 600 കേസുകള്‍ അഞ്ചു വര്‍ഷത്തിലേറെയും പഴക്കമുള്ളവയാണ്. പ്രത്യേക ചുമതല നല്‍കിയ അഞ്ച് സെഷൻസ് കോടതികള്‍ ഒരുമാസം അഞ്ചു കൊലക്കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കണം, പ്രിൻസിപ്പല്‍ സെഷൻസ് കോടതികള്‍ ഒരു വര്‍ഷം മൂന്നു കൊലക്കേസ് പരിഗണിക്കണം, 

ഒന്നാം ക്ലാസ് അഡീ. സെഷൻസ് കോടതികള്‍ ഒരുമാസം രണ്ടു കൊലക്കേസ് പരിഗണിക്കണം, മറ്റ് അഡീ. സെഷൻസ് കോടതികള്‍ ഒരു വര്‍ഷം കുറഞ്ഞത് 15 കൊലക്കേസ് പരിഗണിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.അഡീ. സെഷൻസ് കോടതികള്‍ക്ക് അവധിക്കാലത്തും വിചാരണ നടത്താം. 

പ്രിൻസിപ്പല്‍ ജില്ല ജഡ്‌ജിമാര്‍ പ്രവര്‍ത്തനം വിലയിരുത്തി പ്രതിമാസ റിപ്പോര്‍ട്ട് ഹൈകോടതിക്ക് നല്‍കണം. പ്രിൻസിപ്പല്‍ ജില്ല ജഡ്ജി സെഷൻസ് ജഡ്ജിമാരെ ഉള്‍പ്പെടുത്തി ജില്ലതല സമിതിയുണ്ടാക്കണം. 

ഈ സമിതി വിചാരണ പൂര്‍ത്തിയാക്കേണ്ട കൊലക്കേസുകളുടെ പട്ടിക തയാറാക്കണം. പട്ടിക പ്രതിഭാഗം അഭിഭാഷകര്‍ക്കും ജില്ല പൊലീസ് മേധാവിയടക്കം ബന്ധപ്പെട്ട കക്ഷികള്‍ക്കും നല്‍കണം. പ്രിൻസിപ്പല്‍ ജില്ല ജഡ്ജി കൂടിയാലോചിച്ച്‌ വേഗം വിചാരണ പൂര്‍ത്തിയാക്കാൻ കഴിയുന്ന കേസുകള്‍ കണ്ടെത്തണം തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !