മുട്ടം: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൊടുപുഴ മുട്ടം സ്വദേശികൾ പിടിയിൽ.
മുട്ടം സ്വദേശികളായ ചെമ്മാട്ട് മൂലയില്‍ സിനോജ് (36) ചേരിപ്പറമ്പില്‍ രതീഷ് (43) എന്നിവരെയാണ് കഴിഞ്ഞ ദിവസം മുട്ടം പോലീസ് സംഭവത്തിൽ പിടികൂടിയത്. ഞായറാഴ്ച്ച രാത്രി 11ഓടെ മുട്ടം ടെലഫോണ്‍ എക്സേഞ്ചിന് സമീപം ഒയാസീസ് ബാറിന് സമീപം സിനോജും രതീഷും ചേര്‍ന്ന് ചള്ളാവയല്‍ സ്വദേശിയായ അലക്സിനെ മര്‍ദ്ധിക്കുകയും തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്ന് മുട്ടം എസ്.ഐ.ഹാഷിമും സംഘവും നടത്തിയ അന്വേഷത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും തുടർന്ന് പ്രതികളെ റിമാന്റ് ചെയ്യുകയുമായിരുന്നു.
ആക്രമണത്തിൽ സാരമായി പരിക്കേറ്റ അലക്സ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.