കോട്ടയം : കുപ്രസിദ്ധ ഗുണ്ട അതിരമ്പുഴ ഓണംതുരുത്ത് കവല ഭാഗത്ത് മേടയിൽ വീട്ടിൽ അലക്സ് പാസ്കൽ (22) എന്നയാൾക്കെതിരെയാണ് വീണ്ടും കാപ്പാ നിയമനടപടി സ്വീകരിച്ചത്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, മേലുകാവ്, പാലാ തൃശ്ശൂർ ജില്ലയിലെ ചേർപ്പ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കഞ്ചാവ് വില്പന, അടിപിടി, കൊട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ഇയാൾക്കെതിരെ കഴിഞ്ഞ സെപ്തംബറില്‍ ജില്ലാ പോലീസ് ആറു മാസക്കാലത്തേക്ക് കാപ്പാ നിയമ നടപടി സ്വീകരിച്ചിരുന്നു. തുടർന്ന് ഏപ്രിൽ മാസം മോചിതനായ ഇയാൾ ഏറ്റുമാനൂർ സ്റ്റേഷനിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിലും,പാലായിൽ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഇയാൾക്കെതിരെ വീണ്ടും കാപ്പാ നിയമനടപടിക്ക് ശുപാർശ നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോള്‍ ഇയാളെ വീണ്ടും കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.