ഏഴിന്റെ അന്ന് തിരിച്ചെത്തിയ പരേതനെ കണ്ട് ഞെട്ടിയ നാട്ടുകാരും വീട്ടുകാരും 'ജനനവും മരണവും രേഖപ്പെടുത്തിയ തന്റെ കല്ലറ കണ്ട് നെടുവീർപ്പെട്ട് പരേതൻ ' സംഭവം ആലുവയിൽ

ആലുവ: മരിച്ചെന്നു കരുതി ശവദാഹം നടത്തിയ ആൾ ഏഴാം ചരമ ദിനാചരണം നടക്കുമ്പോൾ തിരിച്ചെത്തി.

കീഴ്മാട് ഒൻപതാം വാർഡ് ഔപ്പാടൻ വീട്ടിൽ ആന്റണി (അന്തോണി-68) ആണ് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ച് തിരിച്ചെത്തിയത്. ഏഴാം ചരമദിനമായ തിങ്കളാഴ്ച ബന്ധുക്കൾ കല്ലറ അലങ്കരിച്ച് പ്രത്യേക പ്രാർഥന നടത്തി പിരിഞ്ഞപ്പോഴാണ് ആന്റണി നാട്ടിൽ ബസിറങ്ങിയത്. ചൂണ്ടി കവലയിൽ ബസിറങ്ങി നടന്നുവന്ന ആന്റണിയെ കണ്ട അയൽക്കാരൻ സുബ്രഹ്മണ്യൻ ഒന്നുഞെട്ടി.

സുബ്രഹ്മണ്യൻ പറഞ്ഞാണ് ആന്റണി തന്റെ ‘മരണ വിവരം’ അറിഞ്ഞത്. കീഴ്മാട് പഞ്ചായത്തംഗം സ്‌നേഹ മോഹനൻ അടക്കമുള്ളവരും ഈ സമയം സ്ഥലത്തെത്തി. ഉടൻ വീട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു. തന്റെ ഏഴാം ചരമ ദിനാചരണമാണെന്നറിഞ്ഞ ആന്റണി വൈകാതെ ജനനവും മരണവും രേഖപ്പെടുത്തിയ ’സ്വന്തം’ കല്ലറ കാണാനെത്തി.

അവിവാഹിതനായ ആന്റണി ആലുവ മാർക്കറ്റിലും മൂവാറ്റുപുഴയിലും മറ്റും ചെറിയ ജോലികൾ ചെയ്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയാണ് ജീവിച്ചിരുന്നത്. ഏഴ് സഹോദരങ്ങളാണ് ആന്റണിക്കുള്ളത്. ഇവരുടെ വീടുകളിൽ വല്ലപ്പോഴുമാണ് പോയിരുന്നത്. ഓഗസ്റ്റ് 14-ന് അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ആന്റണിയുടെ ‘മരണം’ രേഖപ്പെടുത്തിയത്.

13-ന് രാത്രി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്‌ പരിസരത്തുവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടയാളെ അങ്കമാലി പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ഇയാൾ വൈകാതെ മരിച്ചു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

അങ്കമാലി ഭാഗത്തുള്ള ആന്റണിയുടെ സഹോദരിയാണ് ആദ്യം മൃതദേഹം ‘തിരിച്ചറി’യുന്നത്. പണ്ട് അപകടത്തെ തുടർന്ന് തലയിലും കാലിലുമുണ്ടായ മുറിവിന്റെ പാടുകൾ കണ്ടാണ് മൃതദേഹം ആന്റണിയുടേതാണെന്ന് ഉറപ്പിച്ചത്. മറ്റു ബന്ധുക്കളും ആശുപത്രിയിലെത്തി ഇത് സ്ഥിരീകരിച്ചു.

പിന്നീട് പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ഏറ്റുവാങ്ങി ആലുവ ചുണങ്ങംവേലി സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മരണപ്പെട്ടത് തന്റെ രൂപസാദൃശ്യമുള്ള കോട്ടയം സ്വദേശി രാമചന്ദ്രൻ എന്നയാൾ ആയിരിക്കാമെന്നാണ് ആന്റണി പറയുന്നത്. അലഞ്ഞുനടക്കുന്ന സ്വഭാവക്കാരനായ രാമചന്ദ്രനെ മുൻപ്‌ ആന്റണി പരിചയപ്പെട്ടിട്ടുണ്ട്.

ആന്റണി മടങ്ങിയെത്തിയതോടെ കല്ലറയിൽ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റുമെന്ന് അങ്കമാലി പോലീസ് പറഞ്ഞു. മരിച്ചയാളെക്കുറിച്ച് വിശദമായ അന്വേഷണവും നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !