കണ്ണൂർ: കൊല്ലത്തു നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കണ്ണൂരില്‍ തീവണ്ടിയില്‍ നിന്നാണ് പിടികൂടിയത്. ഒരു പെണ്‍കുട്ടിയടക്കം മൂന്നു പേര് തിരുവനന്തപുരം - മുംബൈ നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു. ഓച്ചിറ, ചവറ പോലീസ് സ്റ്റേഷനുകളില്‍ കാണാതായതായി പരാതിയുണ്ടെന്ന് കണ്ണൂര്‍ റെയില്‍വേ പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് നേത്രാവതി എക്സ്പ്രസിന്റെ എസി കോച്ചിലേക്ക് (ബി-ആറ്) ഷൊര്‍ണൂരില്‍ നിന്ന് ഇവര്‍ ഓടിക്കയറുകയായിരുന്നു. ടിക്കറ്റ് പരിശോധകന് പി.ആര്. ശശികുമാര്‍ ഇവരുടെ ടിക്കറ്റ് പരിശോധിച്ചു.തൃശ്ശൂരില്‍ നിന്ന് ഗോവയിലേക്കുള്ള സാധാരണ ടിക്കറ്റായിരുന്നു. എസിയില്‍ അധികം നിരക്ക് വരുമെന്നും ജനറല്‍ കോച്ചിലേക്ക് മാറാനും ടിടിഇ പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി സംസാരിച്ചപ്പോള്‍ സംശയം തോന്നിയ ടിടിഇ വിവരം റെയില്‍വേ പോലീസിനെ അറിയിച്ചു.
പോലീസ് വിശദമായി സംസാരിച്ചപ്പോഴാണ് മൂന്നു പേരും ഗോവ കാണാന്‍ നാടുവിട്ടതാണെന്ന് മനസ്സിലായത്. കണ്ണൂരിലിറക്കിയ ഇവരെ ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശപ്രകാരം സംരക്ഷിതകേന്ദ്രത്തില്‍ പാര്‍പ്പിച്ചതായി പോലീസ് അറിയിച്ചു. കൊല്ലത്തു നിന്ന് പോലീസ് കണ്ണൂരിലെത്തും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.