ഡല്‍ഹി മരണമൊഴി കണക്കിലെടുക്കുമ്പോൾ കോടതികള്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീംകോടതി. മരണമൊഴിമാത്രം അടിസ്ഥാനപ്പെടുത്തി ഒരാളെ കൊലപാതകക്കേസില്‍ കുറ്റക്കാരനെന്ന് വിധിക്കുന്നതില്‍ അനൗചിത്യം ഉണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
ജസ്റ്റിസ് ഭൂഷണ് ആര് ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മരണമൊഴിയെ ശക്തമായ ഒരു തെളിവായി നിലനിര്‍ത്തിക്കൊണ്ട് അതിനെ സ്ഥിരീകരിക്കുന്ന മറ്റ് തെളിവുകള്‍കൂടി കണ്ടെത്തേണ്ട ബാധ്യത പ്രോസിക്യൂഷന് ഉണ്ടെന്നും കോടതി വ്യക്തമാക്കി.
2017ല്‍ ഉത്തര്‍പ്രദേശ് സെഷൻസ് കോടതി വിധിച്ച വധശിക്ഷ ശരിവച്ച ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീല്‍ പരിഗണിക്കവേയാണ് സുപ്രീംകോടതി മൂന്നംഗബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.