ഭോപ്പാല്‍: ബലാത്സംഗത്തിന് ഇരയായ പതിനനാറ് വയസ്സുകാരിയുടെ പതിനെട്ടു മാസം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്കി മധ്യപ്രദേശ് ഹൈക്കോടതി.
പെണ്‍കുട്ടിയുടെ ദുരിതത്തില്‍ നിശബ്ദ കാഴ്ചക്കാരായിരിക്കാന്‍ കോടതിക്കാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് മിലിന്ദ് രമേശ് ഫദകെയുടെ നടപടി.അക്രമിയുടെ കുഞ്ഞിനെയും പേറിയാണ് ഈ കുട്ടിയുടെ ജീവിതം. ഈ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാല്‍ ജീവിതകാലം മുഴുവന്‍ ആ ദുരിതം അവളെ പിന്തുടരും. കോടതിക്ക് അതില്‍ കാഴ്ചക്കാരായി ഇരിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു.
അക്രമിയുടെ കുഞ്ഞിനെ അവള് പ്രസവിക്കുന്നതിനെ മാതാപിതാക്കള്‍ അനുകൂലിക്കുന്നില്ല. ഈ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാല്‍ സാമൂഹ്യമായി അവള് പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിലൂടെ കടന്നുപോവേണ്ടി വരും. മാത്രമല്ല, ഈ ചെറുപ്രായത്തിലെ പ്രസവം അവളുടെ ജീവനും ഭീഷണിയാവുമെന്ന് കോടതി പറഞ്ഞു.
ഗര്‍ഭഛിദ്രത്തിനു തടസ്സമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് കോടതി ഇതിന് അനുമതി നല്‍കിയത്. പെണ്‍കുട്ടിയുടെ പേരു വിവരങ്ങള്‍ രഹസ്യമായി കൈകാര്യം ചെയ്യാന്‍ കോടതി നിര്‍ദേശം നല്കി.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.