തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ 1,500 രൂപയ്ക്ക് യുവാവിന് വിറ്റ കേസില്‍ കുട്ടിയുടെ അമ്മ ഉള്‍പ്പെടെ ഉള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ യുവാവ് തിരുവനന്തപുരത്തെത്തിച്ച് പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പെണ് സുഹൃത്തിന്റെ കൂടി സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. യുവാവിനെയും പെണ്‍സുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും ആണ് കാട്ടാക്കട പോലീസ് പിടികൂടിയത്.
ട്രെയിനില്‍ വെച്ച് യുവാവ് തമിഴ്നാട് സ്വദേശിയായ സ്ത്രീയുമായി യുവാവ് പരിചയത്തിലാകുകയും. തുടര്‍ന്ന് സ്ത്രീയുടെ പതിമ്മൂന്നുകാരിയായ മകളെ 1500 രൂപ നല്കി കുകയായിരുന്നു. പിന്നാലെ കാട്ടാക്കടയിലെത്തി ലോഡ്ജെടുത്ത ശേഷം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി.
തുടര്‍ന്ന് നെയ്യാര്‍ ഡാമിലെ സ്വന്തം വീട്ടിലെത്തിച്ചും കാട്ടാക്കടയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. ഈ വീട്ടില്‍ കഴിയവേ, പെണ് സുഹൃത്തിന്റെ അമ്മയ്ക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും കാട്ടാക്കട പോലീസില്‍ അറിയിക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.