മഹാരാഷ്ട്രയിൽ ഇന്ന് എൻസിപി നേതാക്കളായ പവാർ സഹോദരങ്ങൾക്ക് നിർണ്ണായകം' നേതാക്കളുടെ യോഗം വിളിച്ച് ശരത് പവാറും അജിത് പവാറും

മഹാരാഷ്ട്ര;എൻസിപി പിളർത്തി ബിജെപിക്കൊപ്പം പോയ അജിത്‌ പവാറിന്റെ അട്ടിമറി ശരദ്‌ പവാറിന്റെ ജനപിന്തുണയ്ക്ക് മുന്നില്‍ തകരുമോ എന്ന്‌ ഇന്നറിയാം. അണികളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാനും ശക്തിതെളിയിക്കാനും നേരിട്ടിറങ്ങിയ ശരദ്‌ പവാർ ഇന്ന് മുംബൈയിൽ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.അതേ സമയം ശരദ്‌പവാര്‍ ശനിയാഴ്‌ച നാസിക്കിൽ നിന്ന്‌ സംസ്ഥാന ജാഥ ആരംഭിക്കും.

എംഎൽഎമാർ ഒപ്പമുണ്ടെന്നും അത്‌ വിമതർക്ക്‌ മനസ്സിലാകുമെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ്‌ ജയന്ത്‌ പാട്ടീൽ പറഞ്ഞു. പവാറിന്റെ വിശ്വസ്‌തനായ പാട്ടീലിനെ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കി വിമതപക്ഷം പ്രസ്‌താവനയിറക്കി. 

തന്നെ മാറ്റാൻ വിമതർക്ക്‌ അധികാരമില്ലെന്നും പദവിയില്‍ തുടരുമെന്നും ജയന്ത്‌ പാട്ടീൽ വ്യക്തമാക്കി. മറുകണ്ടം ചാടിയ എംഎൽഎമാരായ മക്രന്ദ് പാട്ടീൽ, ബാലാസാഹേബ് പാട്ടീൽ, ശിരൂർ എംപി അമോൽ കോൽഹെ എന്നിവർ തിരികെ എത്തിയത്‌ ശരദ്‌ പവാറിന്റെ ആത്മവിശ്വാസം കൂട്ടി.

അജിത്‌ പവാറും ഇന്ന് നേതാക്കളുടെ നേതൃയോഗം വിളിച്ചിട്ടുണ്ട്‌. ബാന്ദ്രയിൽ നടക്കുന്ന യോഗത്തിൽ 36ൽ കൂടുതൽ എംഎൽഎമാരെ അണിനിരത്താൻ കഴിഞ്ഞില്ലെങ്കിൽ അജിത്‌ പവാറിനും കൂട്ടർക്കും കൂറുമാറ്റ നിരോധന നിയമം ബാധകമാകും. 40 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ്‌ അവകാശവാദം. ചൊവ്വാഴ്‌ച സെക്രട്ടറിയറ്റിനു സമീപം വിമതവിഭാഗം പുതിയ പാർടി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !