'ഉള്ളുലച്ച യാത്രാമൊഴി' ജനരോഷം ഭയന്ന് മന്ത്രിമാരോ ജില്ലാ ഭരണകൂടമോ സംസ്കാരത്തിന് എത്തിയില്ല'ഏഴു വർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത് 214 കുട്ടികൾ ''

ആലുവ;ഉള്ളുലച്ച യാത്രാമൊഴി' ക്രൂരമായ പീഡനങ്ങൾക്കു വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരി ചാന്ദ്നിക്ക് വേദനയോടെ യാത്രാമൊഴിയേകി നാട്. 

കുട്ടി ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്കൂളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മൃതദേഹം പൊതുദർശനത്തിനുവച്ച സ്കൂൾ അങ്കണം ഹൃദയഭേദകമായ നിമിഷങ്ങൾക്കാണ് സാക്ഷിയായത്. 

സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അമ്മമാർ അലറിക്കരഞ്ഞു. അധ്യാപകര്‍ ഉൾപ്പെടെ വിങ്ങിപ്പൊട്ടി.

അതേ സമയം മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ച പിഞ്ചു കുഞ്ഞിന്റെ ക്രൂര കൊലപാതകം നടന്നിട്ടും സർക്കാരിന്റെ പ്രതിനിധികളായി ആരും എത്തിയില്ല മന്ത്രിമാരോ കളക്ടറോ ജനരോഷം ഭയന്ന് സംസ്കാര ചടങ്ങിന് എത്തിയില്ല.

കഴിഞ്ഞ ഏഴുവര്ഷംകൊണ്ട് കേരളത്തിൽ കൊല്ലപ്പെട്ടത് 214 കുട്ടികളാണ് അധികവും പീഡനത്തിന് ശേഷമുള്ള കൊലപാതകങ്ങളാണ്.സംസ്ഥനത്ത് കഴിഞ്ഞ ഏഴു വർഷങ്ങളിലായി നടന്ന കൊലപാതകങ്ങളിൽ  പ്രതികളായിട്ടുള്ളത് 159 അന്ന്യ സംസ്ഥാനത്തൊഴിലാളികൾ ആണെന്നതും ഞെട്ടിക്കുന്ന കാര്യമാണ് 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !