കോഴിക്കോട് ; സി.പി.എം സംഘടിപ്പിക്കുന്ന ഏക സിവിൽകോഡ് സെമിനാറിൽ എൽ.ഡി.എഫ് കൺവീനറും മുതിർന്ന നേതാവുമായ ഇ.പി ജയരാജൻ പങ്കെടുക്കില്ലെന്ന വാർത്ത ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇപ്പോഴിതാ ഇതിനു വിശദീകരണവുമായെത്തിയിരിക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ഇപി ജയരാജൻ വിട്ടുനിൽക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എം വി ഗോവിന്ദൻ. പറഞ്ഞു. സെമിനാറിലേക്ക് എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും സിപിഎം പ്രതിനിധി എന്ന പേരിൽ പ്രത്യേകിച്ച് പങ്കെടുക്കേണ്ടതില്ലെന്നും കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കെ എംവി ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയാണ് സെമിനാർ പങ്കെടുപ്പിച്ചത്. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. കോഴിക്കോട് സെമിനാറിൽ പങ്കെടുക്കേണ്ട ആളുകളെ തീരുമാനിച്ചത് സ്വാഗതസംഘമാണെന്നും ഗോവിന്ദൻ പറഞ്ഞു. ഏകസിവിൽ കോഡ് വിഷയത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇത് തുടക്കം മാത്രമാണെന്നും . കേരളമൊട്ടാകെ നിരവധി പരിപാടികള്‍ ഇനി നടക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ജയരാജൻ ജാഥയിൽ നിന്ന് വിട്ടുനിന്നെന്ന് വാർത്ത കൊടുത്തവരാണ് നിങ്ങൾ. എന്നിട്ട് ജയരാജൻ ജാഥയിൽ പങ്കെടുത്തില്ലേയെന്നും ഗോവിന്ദൻ ചോദിച്ചു. ഇത് എൽഡിഎഫ് പരിപാടിയല്ലെന്നും ഇതിൽ ആവശ്യമില്ലാത്ത വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും ഗേവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.