തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിൽ പിണറായി സർക്കാർ പൂർണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പച്ചക്കറി വില ദിനംപ്രതി കൂടികൊണ്ടിരിക്കുമ്പോൾ സർക്കാർ നോക്കുകുത്തിയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇരുട്ടടി പോലെ അരി വിലയും കുത്തനെ ഉയർന്നിരിക്കുകയാണ്. ഓണം വരുമ്പോഴേക്കും അരിക്ക് 60 രൂപ എത്തുമെന്നുറപ്പായിരിക്കുകയാണ്. മലയാളികൾ ഓണമുണ്ണണ്ടെന്നാണോ സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം ചോദിക്കുന്നു. ആന്ധ്ര അരി ലോബിയെ സഹായിക്കാനാണ് സർക്കാർ നീക്കമെന്ന് വ്യക്തമാണ്.
പൊതുവിതരണ കേന്ദ്രങ്ങൾ ഉപയോഗിച്ച് വിലക്കയറ്റം തടഞ്ഞു നിർത്താതെ കരിഞ്ചന്തക്കാരെ സഹായിക്കുകയാണ് സർക്കാർ ശ്രമിക്കുന്നത്. ഹോർട്ടികോർപ്പ് വഴി പച്ചക്കറികൾ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.