കേരളത്തെ ആശങ്കയിലാഴ്ത്തി ഇടുക്കി ജില്ലയുടെ അതിർത്തി ഭാഗങ്ങളിൽ കുഷ്ഠരോഗം പടർന്നു പിടിക്കുന്നു.

കുമളി ;ഇടുക്കിയിൽ നെടുങ്കണ്ടം കുമിളി അതിർത്തി പ്രദേശങ്ങളിൽ കുഷ്ഠരോഗം പടർന്നുപിടിക്കുന്നു.  നെടുംകണ്ടം പട്ടം കോളനി സർക്കാർ ആശുപത്രിയിലെത്തിയ തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കുഷ്ഠ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒൻപത് ആയി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് തമിഴ്നാട് അതിർത്തി മേഖലയിൽ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു.

പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ബിഹാർ സ്വദേശിക്കാണ് വിദഗ്ദ്ധ പരിശോധനയിൽ കുഷ്ഠ രോഗം സ്ഥിരീകരിച്ചത്. ഇയാളോട് അടുത്തിടപഴകിയിരുന്ന ആളുകൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം കുഴിത്തൊളുവിൽ 22 കാരിയായ ഇതര സംസ്ഥാന തൊഴിലാളിക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നു വർഷം മുമ്പ് ഝാർഖണ്ടിൽ നിന്നും എത്തിയ ഇവരിപ്പോൾ ചികിത്സയിലാണ്.

ഇവർക്കൊപ്പം രോഗ ലക്ഷണങ്ങളുള്ള മറ്റൊരാളെ കണ്ടെത്തിയിരുന്നെങ്കിലും തുടർ പരിശോധനക്ക് വിധേയമാകാതെ, ഝാർഖണ്ഡിലേക്ക് കടന്നു.ജില്ലയിൽ ആകെ ഒൻപത് പേർക്കാണ് കുഷ്ഠരോഗം ബാധിച്ചത്. ഇതിൽ ആറു പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്.

രോഗാണു ശരീരത്തിലെത്തിയാൽ രോഗ ലക്ഷണങ്ങൾ കാണിക്കാൻ അഞ്ചു വർഷം വരെ സമയം എടുക്കാറുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കുഷ്ഠം മന്ത്, ഡെങ്കിപ്പനി എന്നിവ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പരിശോധന തുടങ്ങി.

കരുണപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ വിവരശേഖരണവും ആരംഭിച്ചു. രോഗ ബാധ സ്ഥിരീകരിച്ച സ്ഥലത്തെ തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി മേഖലക്കൊപ്പം തൊഴിലാളികൾ കൂടുതലുള്ള മറ്റു സ്ഥലങ്ങളിലും ക്യാമ്പുകൾ നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !