'അർദ്ധരാത്രിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി 'പ്രേത രൂപത്തിൽ സ്ത്രീയുടെ വിളയാട്ടം'ഭയപ്പാടോടെ രാത്രി യാത്രികർ'

ത്യശൂർ;ബ്ലാക് മാന് പിന്നാലെ കാലടി അങ്കമാലി റൂട്ടിൽ അർദ്ധ രാത്രിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി പ്രേത രൂപത്തിൽ സ്ത്രീയുടെ സഞ്ചാരം.കാലടി അങ്കമാലി റൂട്ടിലെ പോക്കറ്റ് വഴികളിലാണ് വളരെ നാളുകളായി മൃതശരീരം പോലെ മൂക്കിൽ പഞ്ഞിയും തലയിൽ കെട്ടുമായി സാരി ധരിച്ച് സ്ത്രീയെ കാണുന്നത് കാറിൽ എത്തുന്ന യുവതി പോക്കറ്റ് വഴികളിൽ വാഹനം നിറുത്തി പുറത്തിറങ്ങി നിൽക്കുന്നതും നടക്കുന്നതും പതിവാണെന്ന് ഈ റൂട്ടിൽ രാത്രി യാത്ര ചെയ്യുന്ന യാത്രക്കാർ പറയുന്നു.

പലപ്പോഴും ഇതുവഴി വരുന്ന യാത്രക്കാർ പ്രേത രൂപത്തെകണ്ട്‌ ഭയന്ന് നിലവിളിക്കുകയും വാഹനം തിരികെ കൊണ്ടുപോകുകയും മറ്റ് ചിലപ്പോൾ വാഹനം അപകടത്തിൽ പെടുകയും ചെയ്തിട്ടുള്ളതായി നിരവധിപേർ ഡെയ്‌ലി മലയാളി ന്യുസിനോട് പറഞ്ഞു.

പ്രേത രൂപത്തിൽ രാത്രി യാത്ര ചെയ്യുന്ന സ്ത്രീയെ ഭയന്ന് ഉൾഗ്രാമങ്ങളിലുള്ള കുടുംബങ്ങൾ രാത്രിയിൽ പുറത്തിറങ്ങാറില്ലന്നും അധികൃതർ പറയുന്നു.പകൽ സമങ്ങളിൽ പുറത്തു കാണാറില്ലാത്ത സ്ത്രീയെകുറിച്ച് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് കാലടി ചെങ്ങൽ പോലീസ് രാത്രികാല പെട്രോളിംഗ് ശക്തമാക്കുകയും ഇവരെ രാത്രിയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

ഉയർന്ന പോലീസ് ഉദ്യോഗസ്ഥനോട് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്ത്രീ ഉടൻ തന്നെ സ്ഥലത്തു നിന്ന് കടന്നു കളയുകയും ചെയ്തിരുന്നു.അതേ സമയം രാത്രി കാലങ്ങളിൽ കാണപ്പെടുന്ന സ്ത്രീ ദുർമന്ത്രവാദിനിയാണെന്നും സാത്താൻ ആരാധനയുടെ ഭാഗമായി മൃതദേഹ രൂപത്തിൽ അർദ്ധരാത്രിയിൽ സഞ്ചരിക്കുന്നതാണെന്നും പേര് വെളിപ്പെടുത്താത്ത പ്രദേശ വാസി പറഞ്ഞു.

വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തി സ്ത്രീയെ പിടികൂടി മാനസിക രോഗ ചികിത്സയ്ക്ക് വിധേയയാക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും വിവിധ സംഘടനകളും ആവശ്യപ്പെട്ടു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !