പത്തനംതിട്ട: കര്‍ക്കിടക വാവ് അവധിയില്‍ അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ സഞ്ചാരികളുടെ വൻ തിരക്ക്.
കുടുംബങ്ങളാണ് അധികവും അടവി സന്ദര്‍ശിക്കാനെത്തുന്നത്.സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരും വിദേശികളും ഉള്‍പ്പെടെ ഇവിടം സന്ദര്‍ശിക്കാറുണ്ട്.എഴുപത്തിയഞ്ചിലധികം സവാരിയാണ് ഞായറാഴ്ച മാത്രം നടന്നത് എന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച 62 കൊട്ടവഞ്ചി സവാരിയും നടന്നു. 7.36 ലക്ഷം രൂപയാണ് കഴിഞ്ഞ ജൂണില്‍ മാത്രം ലഭിച്ച വരുമാനം. 14 ലക്ഷം വരെ വരുമാനം ലഭിച്ച മാസങ്ങളും ഉണ്ട്.
കോന്നി ആനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് വിനോദ സഞ്ചാരികള്‍ അടവിയില്‍ എത്തുന്നത്. സവാരി കേന്ദ്രത്തിലെ പൂന്തോട്ടത്തില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചതിനാല്‍ ഇവിടെയും ആളുകള്‍ എത്തുന്നുണ്ട്.
അടവിയില്‍ എത്തുന്നവര്‍ സമീപത്തെ മണ്ണീറ വെള്ളച്ചാട്ടവും കണ്ടാണ് തിരിച്ച് പോകുന്നത്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് ഇനിയും വര്‍ധിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.