ബെംഗളുരു; കോപ്പിയടിക്കാൻ കൊണ്ടുവന്ന ഫോണ്‍ പരിക്ഷയ്ക്കിടെ പിടികൂടിയതിന് പിന്നാലെ കെട്ടിടത്തില്‍ നിന്ന് ചാടി 19കാരൻ ജീവനൊടുക്കി.
ബെംഗളുരു ഹൊസകെരേഹള്ളി പെസ് യൂണിവേഴ്സിറ്റിയിലാണ് ദാരുണ സംഭവം. ബി.ടെക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മംഗളുരു സ്വദേശി ആദിത്യപ്രഭുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്കിടെയുള്ള ദാരുണ സംഭവം.രാവിലെ 11.30നാണ് ഇൻവിജിലേറ്റര്‍ പ്രഭു ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടത്. പിടികൂടിയ പ്രഭുവിനെ പരീക്ഷ ഹാളിന്റെ ഒരുവശത്തേക്ക് നീക്കി നിര്‍ത്തി. മറ്റുള്ള അദ്ധ്യാപകരെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. വിവരം വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തു.
ഈ വിവരം കേട്ടതോടെ പ്രഭു പരീക്ഷ ഹാളിന് പുറത്തു പോയി. കെട്ടിടത്തിന്റെ ടെറസിലെത്തി താഴേക്ക് ചാടുകയായിരുന്നു. സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ ഗണേഷ് പ്രഭുവിന്റെ ഒറ്റമകനാണ് മരിച്ച ആദിത്യ.
പിതാവ് കോളേജ് മാനേജ്മെന്റിനെതിരെ പരാതി നല്കി. മകന്റെ മരണത്തിന്റെ ഉത്തരവാദിത്തം കോളേജിനാണെന്ന് പിതാവ് പറഞ്ഞു. ഫോണ്‍ പികൂടിയതിന് പിന്നാലെ വിവരം കോളേജ് അധികൃതര്‍ വീട്ടില്‍ അറിയിക്കുകയും അവര്‍ കോളേജില്‍ എത്തുന്നതിനിടെയുമായിരുന്നു വിദ്യാര്‍ത്ഥിയുടെ കടുംകൈ എന്നുമാണ് പോലീസ് പറയുന്നത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.