ഭുവനേശ്വർ: ഒഡീഷയിലെ മയൂർബഞ്ചിൽ പാതി വെന്ത മൃതദേഹം ഭക്ഷിച്ച് മദ്യപര്‍. സംഭവത്തിൽ സുന്ദർ മോഹൻ സിങ്(58), നരേന്ദ്ര സിങ്(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ബന്ധാസഹി ഗ്രാമത്തിലെ മധുസ്മിത സിങ്ങി(25)ന്റേതായിരുന്നു മൃതദേഹം. രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധുസ്മിത അവിടെ വെച്ചാണ് മരിച്ചത്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ശ്‌മശാനത്തിൽ സംസ്കരിക്കുന്നതിനിടെ രണ്ടു മദ്യപര്‍ വേഗത്തിൽ സംസ്കരിക്കുന്നതിനായി പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം മൂന്നു കഷ്‍ണങ്ങളാക്കി.
തുടർന്ന് ഒരു കഷ്ണം അവർ കയ്യിൽ വയ്ക്കുകയും മറ്റുള്ളവ തീയിലേക്ക് ഇടുകയും ചെയ്തെന്ന് മധുസ്മിതയുടെ ബന്ധുക്കൾ പറഞ്ഞു.
ഇതു ചോദ്യം ചെയ്‌തപ്പോൾ മന്ത്രവാദത്തെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ലെന്ന് സുന്ദർ മറുപടി പറഞ്ഞതായും മധുസ്‌മിതയുടെ ബന്ധു ലാബാ സിങ് പറഞ്ഞു.
എതിർത്തിട്ടും ബലമായി അവർ മാംസം ഭക്ഷിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് പ്രദേശവാസികൾ ഇവരെ മർദ്ദിക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ മദ്യലഹരിയിലാണ് തങ്ങൾ ഇത്തരം പ്രവൃത്തി ചെയ്‌തതെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.