ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത കുട്ടികളെ അവഗണിക്കുന്നത് അനീതി; കഴിവാണ് പരിഗണിക്കേണ്ടത്: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ കഴിവിനെ പരിഗണിക്കാതെ ഭാഷയുടെ അടിസ്ഥാനത്തില്‍ കാണിക്കുന്ന അവഗണനയാണ് ഏറ്റവും വലിയ അനീതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാതൃഭാഷാടിസ്ഥാനത്തില്‍ പഠന നിലവാരം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നാഷണല്‍ എജ്യുക്കേഷൻ പോളിസി (NEP)യുടെ വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത കുട്ടികളെ അവഗണിക്കുകയാണ്. പല വികസിത രാജ്യങ്ങളും അവരുടെ പ്രാദേശിക ഭാഷകള്‍ക്ക് മുൻതൂക്കം നല്‍കുന്നുണ്ട്. മിക്ക രാജ്യങ്ങളും മാതൃഭാഷയാണ് ഉപയോഗിക്കുന്നത്. 

ഇതിന് ഏറ്റവും ഉത്തമമായ ഉദാഹരണം യൂറോപ്പാണ്. എന്നാല്‍, ഇന്ത്യയില്‍ അങ്ങനെയല്ല വ്യത്യസ്തമായ ഭാഷകളുടെ ഒരു നിര ഉണ്ടായിരുന്നിട്ടും അവയെ പിന്നോക്ക ഭാഷയായി കണക്കാക്കുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത കുട്ടികളുടെ കഴിവിനെയും അവഗണിക്കുകയാണ്.

എന്നാല്‍ ഇപ്പോള്‍ നമ്മുടെ രാജ്യത്തിന് ഈ രീതിയില്‍ നിന്നും ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. 

2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ 12 ഇന്ത്യൻ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത വിദ്യാഭ്യാസ, നൈപുണ്യ പാഠ്യപദ്ധതി പുസ്തകങ്ങളാണ് പ്രകാശനം ചെയ്തിരിക്കുന്നത്. സാമൂഹ്യശാസ്ത്രം മുതല്‍ എഞ്ചിനീയറിംഗ് വരെയുള്ള വിഷയങ്ങള്‍ ഇനി ഇന്ത്യൻ ഭാഷകളില്‍ പഠിപ്പിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഭാഷയില്‍ ആത്മവിശ്വാസമുണ്ടാകുമ്ബോള്‍, അവരുടെ കഴിവുകളും ഉയര്‍ന്നുവരും.സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി ഭാഷയെ രാഷ്‌ട്രീയവത്കരിക്കാൻ ശ്രമിക്കുന്നതും ശരിയായ നടപടിയല്ല. 

എല്ലാ ആഗോള റാങ്കിംഗിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാൻസിബാറിലും അബുദാബിയിലും രണ്ട് ഐഐടി കാമ്ബസുകളും ഉടൻ തുറക്കും.

വിദ്യാഭ്യാസ ആവാസവ്യവസ്ഥയില്‍ വരുന്ന നല്ല മാറ്റങ്ങള്‍ കാരണം പല ആഗോള സര്‍വകലാശാലകളും തങ്ങളുടെ കാമ്ബസുകള്‍ ഇന്ത്യയില്‍ തുറക്കാൻ തയ്യാറാണെന്നും രണ്ട് ഓസ്‌ട്രേലിയൻ സര്‍വകലാശാലകള്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ കാമ്ബസുകള്‍ തുറക്കാൻ പോകുകയാണ്'-പ്രധാനമന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !