ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിഎഫ്ഐ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി പ്രത്യേക കോടതി.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. അഡീഷണല്‍ സെഷൻസ് ജഡ്ജി ഷൈലേന്ദര്‍ മാലിക് ആണ് ജ്യാമാപേക്ഷ തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്.
2018-ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പിഎഫ്ഐയ്ക്കെതിരെ നടത്തിയ അന്വേഷണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. കൂടാതെ, അന്വേഷണത്തിനിടയില്‍ പിഎഫ്ഐയുടെ നിരവധി ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ഇഡി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 12-ന് പട്നയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം തകര്‍ക്കണം എന്ന ഉദ്ദേശ്യത്തോടെ പരിശീലന ക്യാമ്ബ് സംഘടിപ്പിച്ചതിന് പിഎഫ്ഐയ്ക്കെതിരായ തെളിവുകള്‍ ഇഡി കണ്ടെത്തിയിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.