ഡല്‍ഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കര്‍, ആഭ്യന്തര മന്ത്രി അമിത് ഷാ, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ എന്നിവരെ ലക്ഷ്യമിട്ട് ഭീകരാക്രമണം.
ഇന്ത്യയുടെ പഞ്ചാബ് മേഖലയെ വേര്‍പെടുത്തുമെന്ന് പ്രചരിപ്പിക്കുന്ന കാനഡയില്‍ നിന്നുള്ള ഒരു തീവ്രവാദി നേതാവ് ആണ് ഭീഷണി മുഴക്കിയത്.നിരോധിത സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) സംഘടനയുടെ ഗുര്‍പത്വന്ത് സിംഗ് പന്നു, മറ്റൊരു ഭീകരവാദി തലവൻ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതായി ആരോപിച്ചാണ് വീഡിയോയിലൂടെ ഭീഷണി മുഴക്കിയത്. സിഖ് തീവ്രവാദികള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ നിജ്ജാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്
ഗുര്‍പത്വന്ത് സിംഗ് പന്നുവിന് യുഎസിന്റെയും കാനഡയുടെയും ഇരട്ട പാസ്പോര്ട്ടുകള് ഉണ്ട്. കൂടാതെ എൻഐഎ അന്വേഷിക്കുന്നയാളുമാണ്. നിരോധിത സിഖ് ഫോര്‍ ജസ്റ്റിസിന്റെ നിയമോപദേശകനും വക്താവുമാണ് പന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.