തൊടുപുഴ: മലങ്കര ഡാമിലെ റേഡിയൽ ഷട്ടറുകളുടെ പെയിന്റിംഗും റബർ സീൽ മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലികൾ 27 മുതൽ ചെയ്യുന്നതിനു വേണ്ടി ഡാമിലെ ജലനിരപ്പ് 36.70 മീറ്ററിലേയ്ക്ക് താഴ്ത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
റബർ സീൽ മാറ്റിയില്ലങ്കിൽ ഡാമിലെ ഷട്ടർ തുരുമ്പെടുക്കുകയും ഇതുവഴി ചോർച്ചയുണ്ടാകുവാനും സാധ്യതയുണ്ട്. അതിനാൽ ഈ ജോലികൾ ചെയ്തു തീർക്കുന്നതിനായി ഏകദേശം പത്ത് ദിവസം ആവശ്യമുണ്ട്. കൂടാതെ ഡാമിലെ ജലനിരപ്പ് താഴ്ത്തുന്നതിനും ഉയർത്തുന്നതിനുമായി ഏഴ് ദിവസം കൂടി ആവശ്യമായി വരും.
ആകെ പതിനേഴ് ദിവസം ഡാമിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്ന സാഹചര്യത്തിൽ, തൊടുപുഴ താലൂക്കിലെ മുട്ടം, കരിംകുന്നം, കുടയത്തൂർ, വെള്ളിയാമറ്റം, അലക്കോട്, വണ്ണപ്പുറം, ഉടുമ്പന്നൂർ, കോടിക്കുളം, കരിമണ്ണൂർ എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങുമെന്നു കേരള വാട്ടർ അതോറിറ്റി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.