പത്തനംതിട്ട: ജില്ലയില്‍ ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ എട്ടു വരെ 417 ഡെങ്കിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതാകുമാരി അറിയിച്ചു.
ഇത് അപകടകരമായ സ്ഥിതിയാണ്. ജില്ലയിലെ സീതത്തോട് (51 രോഗികള്‍), അരുവാപ്പുലം (44 രോഗികള്‍), തണ്ണിത്തോട് (45 രോഗികള്‍), ആനിക്കാട് (24 രോഗികള്‍) എന്നീ പഞ്ചായത്തുകളിലാണ് രോഗബാധ കൂടുതൽ. കൊതുകിന്റെ കൂത്താടികളെ ഇല്ലാതാക്കിയാൽ മാത്രമേ ഡെങ്കിപ്പനിയെ നിയന്ത്രിക്കാനാകൂ.
മഴക്കാലം തുടങ്ങുന്നതോടെ കൂടുതൽ ജാഗ്രതയിൽ ജനപ്രതിനിധികളും ജനങ്ങളും മുന്നോട്ടുപോകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.സമീപ ജില്ലയായ കോട്ടയം ആലപ്പുഴ ജില്ലകളിലും ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തതായും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.