കോട്ടയം : വെള്ളമില്ലാത്തതിനെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ നടത്താനിരുന്ന 28 ശസ്ത്രക്രിയകള്‍ മുടങ്ങി.
ജലവിതരണം മുടങ്ങിയതോടെ വെള്ളം എത്തിച്ചത് അഗ്നി രക്ഷാസേനയുടെ നേതൃത്വത്തില്‍. പ്രധാന തീയ്യേറ്ററിലെ ശസ്ത്രക്രീയകളാണു മുടങ്ങിയത്.
ജനറല്‍ സര്‍ജറി വിഭാഗത്തില്‍ 10, അസ്ഥിരോഗ വിഭാഗം 8,ന്യൂറോ സര്‍ജറി വിഭാഗം 2 ഗൈനക്കോളജിയിലെ 3 മേജര്‍ ശസ്ത്രക്രിയ മറ്റു വിഭാഗങ്ങളിലായി 5 എന്നിങ്ങനെ 28 ഓളം ശസ്ത്രക്രിയകളാണു ഇതോടെ മാറ്റിവെക്കേണ്ടി വന്നത്. മെഡിക്കല്‍ കോളജിലേക്കുള്ള ജല വിതരണപൈപ്പിന്റെ തകരാര്‍ മൂലമാണു ജല വിതരണം തടസപ്പെട്ടതെന്നാണു വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ആശുപത്രിയുടെ ദൈനം ദിന പ്രവര്‍ത്തനത്തിനും വാര്‍ഡുകളില്‍ കഴിയുന്നരോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കുംപ്രാഥമിക കൃത്യ നിര്‍വഹണത്തിനു വെള്ളം ലഭ്യമല്ലാതിരുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടി. അത്യാഹിത വിഭാഗത്തിലും, ഒ.പി കളിലും രോഗികളെ പരിശോധിക്കുന്ന ചില ഉപകരണങ്ങള്‍ അണുവിമുക്തമാക്കുവാന്‍ കഴിയാതെ വന്നു.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചശേഷമാണ് 11 മണി യോടെആശുപത്രിയുടെ ദൈനം ദിന പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് വൈകിട്ടോടെയാണു ശുദ്ധജല വിതരണം ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.