കോട്ടയം : അർഷോ എന്ന എസ്എഫ്ഐ നേതാവ് പരിക്ഷ എഴുതാതെ വിജയിച്ചതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക അഖില നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തതിനെ ന്യായീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ഇരട്ടത്താപ്പും, വിചിത്രമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജീ മഞ്ഞക്കടമ്പിൽ ആരോപിച്ചു.
എംജി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയും ,കോട്ടയം ജില്ലക്കാരിയും ആയിരുന്ന എ ഐ എസ് എഫ് വനിതാ നേതാവ് നിമിഷ രാജു എന്ന പട്ടികജാതി വിഭാഗക്കാരിയായ പെൺകുട്ടിയെ ആർഷോ എന്ന എസ്എഫ്ഐ യുടെ കൊടും ക്രിമിനലായ നേതാവ് അവരുടെ മാറിടത്തിൽ കടന്നുപിടിച്ചു എന്നും ,
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും സി പി ഐക്കും , പോലീസിനും ,രേഖാമൂലം പരാതി നൽകിയിട്ടും മാധ്യമങ്ങളുടെ മുന്നിൽ പരസ്യമായി വിളിച്ചു പറഞ്ഞിട്ടും എന്തുകൊണ്ടാണ്
ആർഷൊയ്ക്ക് എതിരെ കേസെടുപ്പിക്കുവാൻ സിപിഐ ശ്രമിക്കാത്തത് എന്ന് അറിയുവാൻ കേരളത്തിലെ പൊതു സമൂഹത്തിനും , യുഡിഎഫിനും താല്പര്യമുണ്ടെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞ കടമ്പിൽ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.