ബാലസോർ∙ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ നൂറുകണക്കിനു മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്കു കുട്ടികളെ വിടാൻ മാതാപിതാക്കൾ മടിക്കുന്നതായി സ്കൂൾ അധികൃതർ. ബഹനഗ സർക്കാർ നോഡൽ ഹൈസ്കൂളിലേക്കു കുട്ടികളെ വിടാനാണ് മാതാപിതാക്കൾ മടിക്കുന്നത്.
മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടത്തിന്റെ ഭാഗം പൊളിച്ചുകളഞ്ഞു പുതിയത് നിർമ്മിക്കണമെന്ന സ്കൂൾ അധികൃതരുടെ ആവശ്യം ബാലസോർ ജില്ലാ കലക്ടർ വ്യാഴാഴ്ച ഒഡിഷ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, അപകടത്തിൽ മരണപ്പെട്ടവരുടെയും ട്രെയിൻ ദുരന്തത്തിന്റെയും കഥകൾ കുട്ടികൾക്കുമുന്പിൽ സംസാരിക്കരുതെന്നു അധികൃതർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസം മുൻപാണ് മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ച് 288 പേർക്ക് ജീവഹാനി സംഭവിച്ചത്. അപകടം നടന്നയുടനെ പരുക്കേറ്റവരെയും മരിച്ചവരെയും ആദ്യം എത്തിച്ചത് സമീപമുള്ള ബഹനഗ സ്കൂളിലാണ്.പിന്നീട് പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചവരുടെ മൃതദേഹങ്ങൾ ഒരു ദിവസം ഇവിടെ സൂക്ഷിക്കേണ്ടി വന്നു. ജൂൺ മൂന്നിന് രാത്രിയാണ് മൃതദേഹങ്ങൾ ഭുവനേശ്വറിലെ വിവിധ മോർച്ചറികളിലേക്കു മാറ്റിയത്.
16 ക്ലാസ് മുറികളിൽ 7 എണ്ണത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നു. സ്കൂളിനെ താൽക്കാലിക മോർച്ചറിയാക്കി മാറ്റുകയാണ് ചെയ്തത്. മറ്റു മുറികളിൽ പരുക്കേറ്റവരെ പ്രവേശിപ്പിക്കുകയും ചെയ്തു. മധ്യവേനലവധിക്കുശേഷം 19നാണ് സ്കൂൾ തുറക്കേണ്ടത്. പുതിയ കെട്ടിടം നിർമ്മിക്കാതെ കുട്ടികളെ സ്കൂളിലേയ്ക് അയക്കില്ലന്ന നിലപാടിലാണ് പ്രദേശ വാസികൾ.
നിലവിൽ സ്കൂളിൽ മരിച്ചവരുടെ ആത്മാക്കളുടെ സാനിധ്യം ഉണ്ടെന്നും അതിനാൽ പ്രദേശ വാസികൾ പൂജയും വഴിപാടുകളും നടത്തുന്നതായും അധികൃതർ പറഞ്ഞു.പുതിയ കെട്ടിടത്തിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം വരുന്നവരെ സമീപത്തു താൽക്കാലിക ഷെഡിൽ ക്ലാസ് തുടങ്ങാൻ ആലോചിക്കുന്നതായും അധ്യാപകർ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.