ചെന്നൈ ; തമിഴ്നാട്ടിൽ മന്ത്രിയും എംപിയും പങ്കെടുത്ത പരിപാടിക്കിടെ മലയാളി കലക്ടർക്കു നേരെ കയ്യേറ്റം. പിന്നാക്കക്ഷേമ മന്ത്രി ആർ.എസ്.രാജകണ്ണപ്പനും മുസ്‌ലിം ലീഗ് എംപി നവാസ് കനിയും പങ്കെടുത്ത ചടങ്ങിനിടെയാണ് രാമനാഥപുരം കലക്ടർ ബി.വിഷ്ണുചന്ദ്രനെ തള്ളി താഴെയിട്ടത്.
സംഭവത്തിൽ എംപിയുടെ പിഎ വിജയ് രാമുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിശ്ചയിച്ചതിലും10 മിനിറ്റ് നേരത്തേ പരിപാടി തുടങ്ങിയതു സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്.
ചീഫ് മിനിസ്റ്റേഴ്സ് കായികമേളയിലെ വിജയികൾക്ക് രാമനാഥപുരം ജില്ലാ ഭരണകൂടം സമ്മാനം നല്കാൻ സംഘടിപ്പിച്ച പരുപാടിയിലായിരുന്നു സംഭവം. ഉച്ചയ്ക്കു ശേഷം 3നു തുടങ്ങേണ്ടിയിരുന്ന പരിപാടി മന്ത്രി എത്തിയതോടെ പത്തുമിനിറ്റ് നേരത്തെ ആരംഭിച്ചു.
മൂന്നോടെ എത്തിയ എംപി ഇക്കാര്യത്തിലുള്ള പരിഭവം അധികൃതരെ അറിയിച്ചു. എംപിയോട് ശാന്തനാകാൻ മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് കലക്ടറെ പിടിച്ചു തള്ളുകയും അദ്ദേഹം താഴെ വീഴുകയും ചെയ്തത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.