റെസിഡൻസി നിയമം ലംഘിച്ച പ്രവാസികളെ അറസ്റ്റ് ചെയ്തു. തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടുന്ന തൊഴിലാളികളെക്കുറിച്ചും അവരുടെ താമസ നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചും ഔദ്യോഗിക റിക്രൂട്ടർമാരിൽ നിന്നുള്ള പരാതികളുടെ അടിസ്‌ഥാനത്തിലാണ് നടപടികളെന്ന് MoI പറഞ്ഞു.
പ്രവാസികളുടെ പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്ന റെസിഡൻസി നിയമം ലംഘിച്ച ഒരു കൂട്ടം ആളുകളുടെ ശൃംഖലയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പിന് കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.
ഏഷ്യൻ പൗരത്വമുള്ള 16 ഗാർഹിക തൊഴിലാളികളെ ഈ രീതിയിൽ പിടികൂടി. അതേ രാജ്യക്കാരനായ ഒരു വ്യക്തിയുടെ കീഴിലിലുള്ള റെസിഡൻസി നിയമം ലംഘിച്ചവരാണിവർ. നിയമാനുസൃത നിയമനടപടികൾ പൂർത്തിയാക്കാൻ ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.