തിരുവനന്തപുരം: യുവതിയെ ക്രൂരമായ ലൈംഗിക പീഡിപ്പിച്ചു ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ് സുഹൃത്ത് പിടിയില്‍.
യുവതിയുടെ കഴുത്തില്‍ തുണിചുറ്റി മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിക്കവേയാണ് യുവാവ് പിടിയിലായത്. യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് കണ്ട് യുവതിയുടെ പത്തു വയസ്സുകാരന് മകനാണ് അയല്‍വാസികളെ വിവരം അറിയിച്ചത്.
തുടര്‍ന്ന് അയല്‍ക്കാര്‍ ഓടിയെത്തി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി യുവതിയെ രക്ഷിച്ച ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് നരുവാമൂട് സ്വദേശി കരടി ഉണ്ണിയെന്ന അനില്‍കുമാറിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയും പ്രതിയും നേരത്തെ വിവാഹം കഴിഞ്ഞവരാണ്. അതിനിടയില്‍ ഇരുവരും കണ്ട് പരിചയപ്പെടുകയും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. കോട്ടുകാലിനടുത്താണ് യുവതിയും മകനും ആണ്‍സുഹൃത്തായ അനില്‍കുമാറിനൊപ്പം വാടകയ്ക്കു താമസിക്കുന്നത്. യുവതിക്ക് പത്തുവയസുകാരനായ ഒരു മകനുമുണ്ട്.
കുറച്ചുകാലമായി അനില്‍കുമാറും യുവതിയും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും അയല്‍ക്കാര്‍ പറയുന്നു. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കൊലപാതക കേസില്‍ അനില്‍കുമാര്‍ ജയിലിലായിരുന്നു.
തുടര്‍ന്ന് ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു എന്നാണ് വിവരം. പുറത്തിറങ്ങിയ ശേഷമാണ് പ്രതി വിവാഹിതയായ യുവതിയുമായി പരിചയപ്പെടുന്നത്. അതിനുശഷം ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയുായിരുന്നു

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.