തൃശൂർ :കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപറേഷൻ റവന്യൂ ഇൻസ്‌പെക്ടർ നദിർഷാ വിജിലൻസ് പിടിയിൽ.
കൂർക്കഞ്ചേരി കണിമംഗലം സ്വദേശിയിൽ നിന്നും രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്താവകാശം മാറ്റുന്നതിനായി കോർപറേഷൻ കണിമംഗലം മേഖല ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ഇതിൽ റവന്യൂ ഇൻസ്‌പെക്ടറായ നാദിർഷാ സ്ഥലം പരിശോധന പൂർത്തിയാക്കിയിരുന്നു. ഉടമസ്താവകാശം മാറ്റുന്നതിന് 2000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പരാതിക്കാരൻ പനമുക്ക് കൗൺസിലർ രാഹുലിനെ വിവരം അറിയിക്കുകയായിരുന്നു.
റവന്യൂ ഇൻസ്‌പെക്ടർ ആവശ്യപ്പെട്ട 2000 രൂപ കൈക്കൂലി ആണെന്ന് മനസിലാക്കിയ കൗൺസിലർ രാഹുലിന്റെ നിർദ്ദേശനുസരണം വിവരം വിജിലൻസിന് പരാതി നൽകുകയായിരുന്നു.
വിജിലൻസ് ഫിനോൾഫ് തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും നാദിർഷാ സ്വീകരിക്കുന്ന സമയത്ത് മറഞ്ഞിരുന്ന ഡി.വൈ.എസ്. പി സി. ജി ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ ഗ്രേഡ് എസ്. ഐമാരായ പി.ഐ പീറ്റർ, എ. എസ്.ഐമാരായ ജയകുമാർ, ബൈജു, സിവിൽ പോലീസ് ഓഫീസർമാരായ വിബീഷ്, സൈജു സോമൻ, രഞ്ജിത്ത്, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർ മാരായ ബിജു, എബി തോമസ് എന്നിവരാണുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.