കോഴിക്കോട് ;കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് പിന്തുണ അറിയിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്ത് .അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ആണ് പരസ്യമായി സവാദിനെ പിന്തുണച്ച് എത്തിയിരിക്കുന്നത്.
നടിയുടേത് വ്യാജ പരാതിയാണെന്നും ഇൻസ്റ്റഗ്രം ഫോളോവേഴ്സിനെ കൂട്ടാനുള്ള ശ്രമമായിരുന്നു പെൺകുട്ടിയുടേതെന്നും അജിത് കുമാർ പറഞ്ഞു സെലിബ്രിറ്റിയാകാനുള്ള ശ്രമമായിരുന്നു പെൺകുട്ടിയുടേതെന്നാണ് സമൂഹമാധ്യമത്തിലൂടെ അജിത്ത് പ്രതികരണം നടത്തിയത്.
ആലുവ സബ് ജയിലിൽ നിന്നും പുറത്തിറങ്ങുന്ന സവാദിനെ മാലയിട്ട് സ്വീകരിച്ച് ആ യുവാവിന് ഒരു പുതിയ ജീവിതം ഉണ്ടാക്കാൻ സഹായിക്കുമെന്നും അജിത്ത് കുമാർ വ്യക്തമാക്കി. അത്യാവശ്യം മാന്യമായ ഫാമിലിയാണ് യുവാവിന്റേത്. ഈപ്രശ്നത്തോടെ വീട്ടുകാരെല്ലാം പ്രതിസന്ധിയിലായി ആത്മഹത്യ മാത്രമാണ് മുന്നിലെന്നും അദ്ദേഹം പ്രതികരിച്ചു.
‘ആത്മഹത്യ മുന്നിൽ കണ്ടാണ് സവാദ് ജയിലിൽ നിന്നിറങ്ങുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനു പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. കുടുംബമൊക്കെ വീട് പൂട്ടിപ്പോയി. അത്യാവശ്യം ഡീസന്റ് ഫാമിലിയാണ് ആ യുവാവിന്റേത്. ആകെ തകർന്ന് വല്ലാത്തൊരവസ്ഥയിലാണ് പുള്ളിക്കാരൻ. ഞാൻ സവാദിനെ കാണാൻ പോയിരുന്നു.
ആകെ നിരാശയാണ്.ഫുഡ് പോലും ശരിക്ക് കഴിക്കുന്നില്ല. പുറത്തിറങ്ങിക്കഴിഞ്ഞാൽ ആ യുവാവ് എന്തും ചെയ്യാം.ആ മാനസികാവസ്ഥയിൽ നിന്ന് മാറ്റിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം.ഒരുപാട് അംഗങ്ങൾ വരും. ഞങ്ങളൊക്കെ കൂടി സ്വീകരിച്ച് സവാദിന് പുതിയ ജീവിതം കൊടുക്കുകയാണ് ലക്ഷ്യം’- അജിത് കുമാർ പറഞ്ഞു.
കേസിൽ ജാമ്യം ലഭിച്ച് പുറത്തെത്തുന്ന സവാദിനെ ആലുവ സബ് ജയിലിൽ നിന്ന് ഹാരം അണിയിച്ച് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മരണത്തെ മുന്നിൽ കണ്ട് വരുന്ന അദ്ദേഹം സ്വീകരണം കൊണ്ട് മാറണമെന്നും അന്തസായി ജീവിക്കാൻ പറ്റുമെന്ന ചിന്ത അദ്ദേഹത്തിലുണ്ടാക്കണമെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.