കൊച്ചി: ആലുവ പുഴയിൽ അനധികൃതമായി മണൽ വാരൽ നടത്തിയ വള്ളം ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു.
അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരുന്നത് ഡി വൈ എഫ് ഐ പ്രവർത്തകർ ആലുവ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒയെ അറിയിച്ചിരുന്നു. എന്നാൽ മണൽ വാരുന്നത് തടയാനോ, കുറ്റക്കാരെ പിടിക്കാനോ സ്ഥലത്തേക്ക് പൊലീസ് എത്തിയില്ലന്ന് നേതാക്കൾ പറഞ്ഞു.
ഇതോടെ മണൽ വാരൽ തടയാൻ ഡിവൈഎഫ്ഐ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. പുഴയിലിറങ്ങിയ പ്രവർത്തകർ മണൽ വാരിക്കൊണ്ടിരുന്ന വഞ്ചി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഡിവൈഎഫ്ഐ പ്രവർത്തകരെ കണ്ട് മണൽ വാരിക്കൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പുഴയിൽ ചാടി. ഇവർ നീന്തി രക്ഷപ്പെട്ടു.
ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ മണലടക്കം വഞ്ചി പിടിച്ചെടുത്തിട്ടും മൂന്നര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. മണൽ വഞ്ചി പൊലീസിന് കൈമാറി.
മണൽ മാഫിയക്ക് കൂട്ടുനിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഡിവൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എംഎസ് അജിത് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.