ഹൈദരാബാദ്:തെലങ്കാനയിൽ സർക്കാർ, ഗവർണർ പോര് വീണ്ടും കടുക്കുന്നു. തെലങ്കാന രൂപീകരണ വാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷപരിപാടികളിലേക്ക് ഗവർണർ തമിഴിസൈ സൗന്ദർരാജനെ കെസിആർ സർക്കാർ ക്ഷണിച്ചിട്ടില്ല.
തെലങ്കാന രൂപീകരണത്തിന്‍റെ പത്താം വാർഷികത്തിലേക്ക് കടക്കുകയാണ് സംസ്ഥാനം. ഒമ്പതാം വാർഷികം മുതൽ ആഘോഷങ്ങൾ തുടങ്ങാനും, ഇത്തവണ 21 ദിവസം നീണ്ട് നിൽക്കുന്ന വിപുലമായ ആഘോഷപരിപാടികൾ നടത്താനും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ ഒരു ആഘോഷപരിപാടികളിലേക്കും ഗവർണറെ ക്ഷണിക്കാത്തത് വിവാദമായിരിക്കുകയാണ്.
ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നേരത്തേയും പോര് രൂക്ഷമായിരുന്നു. റിപ്പബ്ലിക്, സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഗവർണറും മുഖ്യമന്ത്രിയും വെവ്വേറെയാണ് നടത്തിയത്. ബജറ്റ് അംഗീകരിക്കാത്തതിന്‍റെ പേരിൽ ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കോടതി ഇടപെട്ടാണ് ഇതിൽ ഒത്തുതീർപ്പുണ്ടാക്കിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.