കൊച്ചി: മറുനാടൻ മലയാളി ഷാജൻ സ്‌കറിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായില്ല. ഒളിവിലാണെന്നാണ് സൂചന.
വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരമാണ് (ഫെമ) കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാൻ ഷാജൻ സ്‌കറിയയ്‌ക്ക് നോട്ടീസ് അയച്ചത്.
കോട്ടയത്തെ വീടിന്റെ വിലാസത്തിലാണ് നോട്ടീസ് അയച്ചത്. ഷാജൻ ഇത് കൈപ്പറ്റിയിരുന്നില്ല. വീണ്ടും നോട്ടീസ് അയക്കാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്.ഷാജന്റെ എല്ലാ സ്വത്തുക്കളുടെയും പത്തുവർഷത്തെ ആദായനികുതി അടച്ചതിന്റെയും പത്ത് വർഷത്തെ ബാലൻസ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്.
ഷാജന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്‌ച വിധി പറയും. ഷാജൻ സ്‌കറിയ നടത്തുന്നത് ശരിയായ മാധ്യമപ്രവർത്തനമല്ലെന്ന് കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി വിമർശിച്ചിരുന്നു.
വ്യാജവാർത്തയിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത്.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.