തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 24 മുതൽ സ്വകാര്യ ബസുകളുടെ സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുക, പെർമിറ്റുകൾ പുതുക്കി നൽകുക, വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബസ് ഉടമകളുടെ ഫെഡറേഷൻ സംസ്ഥാന ഭാരവാഹികൾ തൃശൂരിലാണ് സമരം പ്രഖ്യാപിച്ചത്.
സ്വകാര്യ ബസ്സ് ഉടമകളും, ജീവനക്കാരും ഈ മാസം 24ന് സര്‍വീസ് നിര്‍ത്തിവെച്ച് സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. ബസ്സ് ഉടമകളോട് വൈരാഗ്യത്തോടെ സർക്കാർ പെരുമാറുന്നുവെന്നും കെഎസ്ആര്‍ടിസിക്ക് വേണ്ടി പ്രൈവറ്റ് ബസ് വ്യവസായം ഇല്ലാതാക്കുന്നുവെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ആരോപിച്ചു.
കെ സ്വിഫ്റ്റിന് വേണ്ടി പ്രൈവറ്റ് ബസ് പെർമിറ്റുകൾ പിടിച്ചെടുക്കാൻ അനുവദിക്കില്ല, കെഎസ്ആര്‍ടിസിയുടെ അതേ കൺസഷൻ നിരക്ക് സ്വകാര്യബസിനും വേണമെന്നും അതിനായി വിദ്യാർത്ഥികളുടെ കൺസെഷൻ ഫീസ് വർധിപ്പിക്കണമെന്നും ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ നേരത്തെ തന്നെ പറഞ്ഞിരുന്നു. കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ ഇന്ധന സെസ് കൂടി അടിച്ചേൽപ്പിച്ചത് പ്രതിഷേധാർഹമാണെന്നും സമരത്തിനിറങ്ങുകയല്ലാതെ മറ്റു മാർഗമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.