ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി മണി (77) അന്തരിച്ചു.

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി മണി (77) അന്തരിച്ചു. ഒരു പക്കവാദ്യം എന്നതിനപ്പുറം വാദനത്തിന്റെ അനുപമ തലങ്ങളിലൂടെ മ‍ൃദംഗത്തെ ലോകപ്രശസ്തമാക്കുന്നതിൽ‌ വലിയ പങ്കുവഹിച്ച മണി ലോക പ്രശസ്‌തരായ പല സംഗീതജ്ഞർക്കും വാദ്യകലാകാരന്മാർക്കുമൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.

എം എസ്. സുബ്ബലക്ഷ്മി, ഡി കെ. പട്ടമ്മാൾ, എം എൽ. വസന്തകുമാരി, മധുര സോമു, ടി എം. ത്യാഗരാജൻ, ഡി കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ തുടങ്ങി കർണാടക സംഗീതത്തിലെ നിരവധി പ്രമുഖർക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. 

മൃദംഗത്തിലെ കുലപതിയായിരുന്ന പാലക്കാട്‌ മണി അയ്യരുടെ വായന മണിക്ക്‌ പ്രചോദനമായി. ടി ആര്‍ ഹരിഹര ശര്‍മ്മ, കെ എം വൈദ്യനാഥന്‍ എന്നിവരുടെ കീഴില്‍ മൃദംഗ പഠനം തുടര്‍ന്നു. പതിനഞ്ചാം വയസില്‍ ചെന്നൈയിലേക്ക്‌ താമസം മാറിയതോടെ മുതിര്‍ന്ന സംഗീതജ്ഞര്‍ക്കായി മൃദംഗം വായിച്ചു തുടങ്ങുകയായിരുന്നു. നിരവധി പാശ്ചാത്യ താളവാദ്യക്കാരുമായും സഹകരിച്ചിട്ടുണ്ട്. രാഷ്ട്രപതി ഡോ രാധാകൃഷ്‌ണന്റെ പക്കല്‍ നിന്നും ദേശിയ പുരസ്‌കാരം നേടുമ്പോള്‍ കാരൈക്കുടിക്ക്‌ മണിക്ക്‌ പ്രായം പതിനെട്ട്‌ വയസ് മാത്രമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം 1999ല്‍ ലഭിച്ചു. 

തനിയാവർത്തനം കച്ചേരിയും താള സംഗീത നൃത്ത സമന്വയവും അടക്കമുള്ള പരീക്ഷണങ്ങൾ നടത്തി. കാരൈക്കുടി മണി ബാണി എന്നറിയപ്പെടുന്ന ശൈലി രൂപപ്പെടുത്തി. ലയമണി ലയം എന്ന സംഗീത പ്രസിദ്ധീകരണത്തിന്റെ ചീഫ്‌ എഡിറ്ററാണ്‌. അവിവാഹിതനാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !