തിരുവനന്തപുരം :കല്ലിയൂർ പഞ്ചായത്തിലെ ബിജെപി വനിതാ വാർഡ് അംഗവും ബന്ധുക്കളും ചേർന്ന് അയൽവാസിയെ വെട്ടിപരിക്കേൽപ്പിച്ചു.
കല്ലിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം ആതിരയും അച്ഛൻ ജയദേവനും സഹോദരൻ അരുൺദേവും ചേർന്നാണ് ബന്ധുവായ യുവാവിനെ ആക്രമിച്ചത്. വെള്ളായണി തെന്നൂർ രാധികാഭവനിൽ രാജേഷ്‌കുമാറി (32)നാണ് പരിക്കേറ്റത്. ശനി രാത്രി ഒന്നോടെയാണ് സംഭവം.
പുന്നമൂട്ടിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ രാജേഷ്‌കുമാർ വീട്ടിലേയ്‌ക്ക് വരവെ ആതിരയുടെ വീട്ടിലെ പട്ടി നേരെ കുരച്ചുചാടി. രാജേഷ്‌കുമാർ പട്ടിയെ ഓടിച്ചപ്പോൾ ആതിരയുടെ അച്ഛൻ ജയദേവൻ അസഭ്യംപറഞ്ഞ് കൈയിൽ കമ്പി വടികൊണ്ട് അടിച്ചു. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായശേഷം രാജേഷ് വീട്ടിലേക്ക് പോയി.
വീടിന് മുന്നിലെത്തിയപ്പോൾ സുഹൃത്ത് സജിത്തിന്റെ വീടിന്റെ ജനാല പൊട്ടുന്ന ശബ്‌ദം കേട്ട് തിരിച്ചുവന്നു. ഇവിടെവച്ച് ജയദേവനും മകൻ അരുൺദേവും ആതിരയും ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതി. അരുൺദേവ് വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടി.
ചോരയിൽ കുളിച്ചു കിടന്ന രാജേഷ് കുമാറിനെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. യുവാവിന്റെ മൊഴിയിൽ നേമം പൊലീസ് പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.